- Top News
- Entertainment
- Sports
- Education
- District News
- Gulf News
- Lifestyles
- Wheel & Tech
- Money
- Money
- In Depth
![live](https://kukifinance.com/assets/images/icons/live.gif)
Search
![icon](https://kukifinance.com/assets/images/icons/search.png)
![search icon](https://kukifinance.com/assets/images/icons/search.png)
കൊളോണ്: യൂറോ കപ്പ് ഫുട്ബോളിൽ സ്കോട്ലന്ഡ് - സ്വിറ്റ്സര്ലന്ഡ് മത്സരം സമനിലയില്. ഇരുടീമുകളും ഓരോ ഗോള്വീതം നേടി. 13-ാം മിനിറ്റില് സ്കോട്ട് മക്ടോം സ്കോട്ലൻഡിനെ മുന്നിലെത്തിച്ചു. തൊട്ടുപിന്നാലെ 26-ാം മിനിറ്റില് ഷെര്ദാന് ഷാക്കിരി സ്വിറ്റ്സര്ലന്ഡിനെ ഒപ്പമെത്തിച്ചു. വിജയത്തോടെ രണ്ടു കളികളില് നിന്ന് നാലു പോയിന്റുമായി സ്വിറ്റ്സര്ലന്ഡ് പ്രീക്വാർട്ടർ പ്രതീക്ഷകൾ സജീവമാക്കി.
മത്സരത്തിന്റെ13-ാം മിനിറ്റിൽ മഗ്രെഗര് കട്ട്ബാക്ക് ചെയ്ത് നല്കിയ പന്തില് നിന്നുള്ള സ്കോട്ട് മക്ടോമിനായുടെ ഷോട്ട് തടയാന് ഫാബിയാന് ഷാര് ശ്രമിച്ചു. എന്നാൽ പന്ത് താരത്തിന്റെ കാലില് തട്ടി വലയിലെത്തി. സെല്ഫ് ഗോളാണെന്ന് തോന്നിച്ചെങ്കിലും ഗോള് മക്ടോമിനെയ്ക്ക് അനുവദിക്കപ്പെട്ടു.
രണ്ട് വര്ഷമായി ഞാന് ഒന്നാം നമ്പര് ബാറ്ററാണ്; സൂര്യകുമാര് യാദവ്26-ാം മിനിറ്റില് സ്കോട്ട്ലന്ഡ് പ്രതിരോധത്തിന്റെ പിഴവില് നിന്നായിരുന്നു ഗോള്. ആന്റണി റാല്സ്റ്റന്റെ മിസ്പാസ് പിടിച്ചെടുത്ത ഷാക്കിരി കിടിലനൊരു ഇടംകാൽ ഷോട്ടിലൂടെ പന്ത് വലകുലുക്കി. ആറ് മിനിറ്റില് ലഭിച്ച വലിയൊരു അവസരം സ്വിസ് ടീമിന് മുതലാക്കാൻ കഴിഞ്ഞില്ല. 34-ാം മിനിറ്റില് എന്ഡോയെ പന്ത് വലയിലെത്തിച്ചെങ്കിലും ഓഫ്സൈഡിൽ കുരുങ്ങി. രണ്ടാം പകുതിയിലും ഇരുടീമുകളും അവസരങ്ങൾ നഷ്ടപ്പെടുത്തിയപ്പോൾ മത്സരം സമനിലയിൽ അവസാനിച്ചു.